ലൈംഗികാതിക്രമം : പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം അംഗീകരിച്ചു
Thiruvanathapuram, 23 February (H.S.) തിരുവനന്തപുരം : സിപിഎം മുന്‍ എംഎല്‍എയും ചലച്ചിത്ര പ്രവര്‍ത്തകനുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായലൈംഗികാത്രിക ക്കേസിലെ കുറ്റപത്രം അംഗീകരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ കടന്നു പിടിക്കുകയും ലൈംഗി
PT Kumhumohammed


Thiruvanathapuram, 23 February (H.S.)

തിരുവനന്തപുരം : സിപിഎം മുന്‍ എംഎല്‍എയും ചലച്ചിത്ര പ്രവര്‍ത്തകനുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായലൈംഗികാത്രിക ക്കേസിലെ കുറ്റപത്രം അംഗീകരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിലാണ് കുറ്റപത്രം കോടതി അംഗീകരിച്ചത്. . തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.

അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി.കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. ഇതിനിടെയായിരുന്നു അതിക്രമം. രഹസ്യമൊഴിയിലും സംവിധായിക പരാതി ആവര്‍ത്തിച്ചു.

കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി.കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞുമുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. കുഞ്ഞുമുഹമ്മദിന്റെ പ്രായം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ച് കേസില്‍നിന്ന് പിന്‍മാറണമെന്നാണ് ഇടനിലക്കാര്‍ മുഖേനയുള്ള ആവശ്യംമെന്ന് അവര്‍ പറഞ്ഞു. തുടക്കം മുതല്‍ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണെന്നും പരാതി നല്‍കിയിട്ടും പലതവണ പൊലീസില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തതെന്നും അറസ്റ്റും അന്വേഷണവും ഉള്‍പ്പെടെ ഒഴിവാക്കി മുന്‍കൂര്‍ ജാമ്യം കിട്ടുംവരെ പ്രതിക്ക് സമയം അനുവദിച്ചെന്നും അതിജീവിത കുറ്റപ്പെടുത്തി. നവംബര്‍ 27ന് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തയാറായത് ഡിസംബര്‍ എട്ടിന് മാത്രമാണ്.

---------------

Hindusthan Samachar / Sreejith S


 rajesh pande